ഫണമുയർത്തി കാത്തിരിക്കുന്നത്
പാമ്പല്ല
ഒറ്റയടിപ്പാതയിൽ ഒളിച്ചിരിക്കുന്നതും.
ഇതിഹാസങ്ങൾ രചിക്കുന്നതും
പീഠമിട്ടിരിക്കുന്നതും
വേരറ്റു വീഴുന്നതും നീ
എരിച്ചു കളയുന്നതും
അരിഞ്ഞു വീഴ്ത്തുന്നതും നീ.
അനുഗ്രഹിച്ചേകിയ മണ്ണും, ജലവും
നീ നിഗ്രഹിക്കുന്നു
പ്രളയാഗ്നിയും, കരിങ്കാടും നീ
ഹൃദയത്തിൽ സൂക്ഷിക്കുന്നു
കാത്തിരുന്നു കൊത്തിയിട്ടില്ല
ഇന്നുവരെ ഒരു പാമ്പും
നിന്നിൽ നിന്നും കാകോളമൊഴുകി
ക്കൊണ്ടേയിരിക്കുന്നു
അറിവിന്റെ കനി തന്നവനെ
ഒറ്റിക്കൊടുത്തവൻ നീ
നീ തന്നെ ചെകുത്താന്റെ രക്ഷിതാവും,
പുത്രനും
ഫണമുയർത്തി കാത്തിരിക്കാറില്ല
ഒരു പാമ്പും
നിന്റെ ഫണം താഴുന്നേയില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ