രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ
നാം തിരിച്ചെത്തുന്നത് എങ്ങനെ
യൊക്കെയാണ്
സന്തോഷത്തോടെ, സങ്കടത്തോടെ,
ജീവച്ഛവമായി, ജീവനില്ലാതെ.
ഒരു ചില്ലയിലെ രണ്ടിലകളായവർ,
വേരുകളായ് വേർപിരിയാതിരുന്നവർ,
അവസാനശ്വാസവും ഒന്നിച്ചെന്ന് കരു -
തിയവർ
തുള്ളിത്തുള്ളികളായ് ലയിച്ച് ചാലുകളായ്
ചേർന്നവർ.
കാലത്തിന് കണ്ണും, കാതുമില്ല.
വകതിരിവൊട്ടുമില്ല.
എത്ര വേഗമാണ് നമ്മെ അനാഥരാക്കുന്നത്
എവിടെയോ വെച്ച് എന്നോകണ്ടുമുട്ടിയവർ,
ഒരിക്കലും കാണാതിരുന്നവർ,
ഒരിക്കൽ കണ്ടു മറന്നവർ, കാണാതെ
എന്നും കണ്ടു കൊണ്ടിരിക്കുന്നവർ.
പൊള്ളുന്ന വിചാരങ്ങൾ മനസ്സിൽ
കോറിയിടുന്നു
ദുഃഖത്തിന്റെ ഒരു തിരയായ് മനസ്സിലേ
ക്കൊഴുകിയെത്തന്നു
മരത്തലപ്പായ്, മലയുടെ ഉച്ചിയായ്,
തീർത്തും മാറാത്ത പച്ചപ്പായ്,
പുഴയുടെ നേർവരയായ് മായാതെ
ഇടയ്ക്കിടേ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ