മസ്ക്കറ്റിൽ നിന്ന്
സലാലയിലേക്ക്
ബസ്സിൽ തന്നെ പോകണം
ആയിരത്തി ഇരുന്നൂറോളം
കിലോമീറ്റർ
പന്ത്രണ്ട് മണിക്കൂർ കൊണ്ട്
താണ്ടണം
ആറിയിട്ട തൂവാല പോലെ
ആദ്യമൊരു മരുഭൂമിയുടെ
തുണ്ടു കാണും
കാണക്കാണെ വളർന്ന്
വികസിച്ച്
കണ്ണെത്താ ദൂരത്തോളം
മദാലസയെപ്പോലെ
മലർന്നു കിടക്കും
വായിച്ചറിഞ്ഞ,സിനിമയിൽകണ്ട
വാനോളമുയർന്ന മണൽ -
ക്കുന്നല്ലെന്നു മാത്രം
പെട്ടെന്ന് മരുഭൂമി പരന്നു കിടക്കുന്ന
പാടമാകും
കാസർഗോഡൻ പുകയിലപാടം,
കുട്ടനാടൻ പുഞ്ചപ്പാടം.
ജലംമിനുക്കിയെടുത്ത കല്ലുകൾ
വസന്തത്തിലെ പൂപ്പാടമാകും
കാറ്റിന്റെ കഥ പറച്ചലിൽ
എണ്ണയുടെമണമുണ്ടാകും
വണ്ടിയൊരു മുങ്ങിക്കപ്പലാകും
കടലിനടിയിലേക്കെന്നോണം
താഴ്ന്ന് താഴ്ന്ന് പോകും
മരുക്കാട് പിന്നിലേക്ക് പായും
പച്ചപ്പുകൾ അരികിലേക്കു വരും
ഇപ്പോൾ നിങ്ങൾ പന്ത്രണ്ടാമത്തെ
മണിക്കൂറിലാണ്
കടലിനടിയിലെ കരയിൽ സലാലയിൽ
പൂത്തുമ്പികൾ പറന്നു കളിക്കുന്നു
കുചകുംഭങ്ങളുമായി തരുണികളെ
പ്പോലെ
തൈതെങ്ങുകൾ
ആര്യവേപ്പിൻ തണൽ തരുക്കൾ
കടലാസു പൂക്കൾ, കോളാമ്പിപൂക്കൾ
മയിൽ, ആട്, പശു
ഇതാ പരശുരാമൻ മഴുവെറിഞ്ഞുയർ
ത്തിയകേരളം.
സലാലയിലേക്ക്
ബസ്സിൽ തന്നെ പോകണം
ആയിരത്തി ഇരുന്നൂറോളം
കിലോമീറ്റർ
പന്ത്രണ്ട് മണിക്കൂർ കൊണ്ട്
താണ്ടണം
ആറിയിട്ട തൂവാല പോലെ
ആദ്യമൊരു മരുഭൂമിയുടെ
തുണ്ടു കാണും
കാണക്കാണെ വളർന്ന്
വികസിച്ച്
കണ്ണെത്താ ദൂരത്തോളം
മദാലസയെപ്പോലെ
മലർന്നു കിടക്കും
വായിച്ചറിഞ്ഞ,സിനിമയിൽകണ്ട
വാനോളമുയർന്ന മണൽ -
ക്കുന്നല്ലെന്നു മാത്രം
പെട്ടെന്ന് മരുഭൂമി പരന്നു കിടക്കുന്ന
പാടമാകും
കാസർഗോഡൻ പുകയിലപാടം,
കുട്ടനാടൻ പുഞ്ചപ്പാടം.
ജലംമിനുക്കിയെടുത്ത കല്ലുകൾ
വസന്തത്തിലെ പൂപ്പാടമാകും
കാറ്റിന്റെ കഥ പറച്ചലിൽ
എണ്ണയുടെമണമുണ്ടാകും
വണ്ടിയൊരു മുങ്ങിക്കപ്പലാകും
കടലിനടിയിലേക്കെന്നോണം
താഴ്ന്ന് താഴ്ന്ന് പോകും
മരുക്കാട് പിന്നിലേക്ക് പായും
പച്ചപ്പുകൾ അരികിലേക്കു വരും
ഇപ്പോൾ നിങ്ങൾ പന്ത്രണ്ടാമത്തെ
മണിക്കൂറിലാണ്
കടലിനടിയിലെ കരയിൽ സലാലയിൽ
പൂത്തുമ്പികൾ പറന്നു കളിക്കുന്നു
കുചകുംഭങ്ങളുമായി തരുണികളെ
പ്പോലെ
തൈതെങ്ങുകൾ
ആര്യവേപ്പിൻ തണൽ തരുക്കൾ
കടലാസു പൂക്കൾ, കോളാമ്പിപൂക്കൾ
മയിൽ, ആട്, പശു
ഇതാ പരശുരാമൻ മഴുവെറിഞ്ഞുയർ
ത്തിയകേരളം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ