malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2018, ഡിസംബർ 28, വെള്ളിയാഴ്‌ച

ജീവിത കവിത



കടലാസും, പേനയുമായി അയാളിരുന്നു
കവിത വരുന്നേയില്ല
കൂട്ടംതെറ്റിയ ഒട്ടകത്തെ പോലെ
എപ്പോഴെങ്കിലും ഒരു വാക്ക്
നിങ്ങൾ വാക്കിനായി എന്തിനാണിങ്ങനെ
വ്യയം ചെയ്യുന്നത്
ഉദാസീനനായിരിക്കൂ
അവ മഴമേഘങ്ങളപ്പോലെ വരട്ടെ
ആഞ്ഞു പെയ്യട്ടെ
ചിക്കിയും, ചികഞ്ഞും കളഞ്ഞുപോയ
ഗതകാലത്തെ മാന്തി നോക്കൂ
വരും കാലത്തെക്കുറിച്ച് വലയൊന്ന്
നീട്ടിയെറിയൂ
കനവിൽ, നിനവിൽ, കിടക്കയിൽ, യാത്രയിൽ
മായാതെ പിൻതുടരുന്ന ഓർമ്മകളാണ് കവിത
അടുക്കളയിൽ നിന്ന് ഒളിഞ്ഞു നോക്കുന്ന
പെണ്ണ്
ഒന്നാവില്ലെന്നറിഞ്ഞിട്ടും ഒരിക്കലെങ്കിലും -
യെന്നമനസ്സിന്റെ പരിഭവം
എന്തും ചവയ്ക്കാതെ വിഴുങ്ങുന്ന കുട്ടി
മാവിൻ ചോട്ടിലും, സ്കൂൾ മുറ്റത്തും
പാഞ്ഞുകളിക്കുന്നഅട്ടാച്ചൊട്ട
മീൻകാരി പെണ്ണുങ്ങളുടെ കൊട്ടയിലെ മീൻ
ചരിത്രവും, ചന്തയും തമ്മിൽ കള്ളനും
പോലീസുംകളി
ചാരുകസേരയിൽ കാലാട്ടി കിടക്കുന്ന മുത്തച്ഛൻ
അസൂയയില്ലാത്ത അയൽപക്കക്കാരൻ
കുന്നിൻ ചരുവിലെ തെങ്ങിൻ കള്ള്.
കറങ്ങി നടക്കണം കവിതയുമായി കോടമഞ്ഞിൽ
പ്രണയത്തിന്റെ മൂർത്തനിമിഷങ്ങളെ കോർത്തെ
ടുക്കണം
നോക്കൂ ;
വിയർത്തു കുളിച്ച് വില്ലുപോലെ വളഞ്ഞ്
തെങ്ങിന് തടമെടുക്കുന്ന
ഒരു വയസ്സൻ കവിത
സുഹൃത്തേ, ഇതിനേക്കാൾ വലിയ ജീവിതകവിത
മറ്റെന്തുണ്ട് എഴുതാൻ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ