മൃതി വന്നു പുണർന്നാലും
സ്മൃതിയിലെന്നും നീമാത്രം
കനൽ നിറഞ്ഞ പട്ടടയും
കരൾ വിരിഞ്ഞ പൂവാകും
കിനാവു കണ്ടുനീ നിൽക്കുകിൽ
നീലാവായി ഞാൻ പെയ്തിടും
പ്രണയം പടുക്കുവാനായി ഞാൻ
അടുക്കി വെച്ച വാക്കുകൾ
ഘടമുടയ്ക്കുന്നേരം
നെഞ്ചിൻ കൂടുപൊട്ടുമ്പോൾ
ഉടയാത്ത വാക്കായി
ഉയരുമാ പുകയ്ക്കുള്ളിൽ ഉയർന്നേ
വന്നിടും.
എന്നാൽ;
അടർന്നു പോയ കാലത്തെ കൊരുത്ത -
മാലനീയൂരുക
മുറിഞ്ഞുപോയ പുഞ്ചിരി
വഴിഞ്ഞ, ണിഞ്ഞു നിൽക്കുക
കരിഞ്ഞു പോയ പൂവിനെ
കരുതിക്കൂട്ടിയെറിയുക
നീണ്ട കൈയ്യിലെന്നുമേ വിരിഞ്ഞ പുഷപം
വെയ്ക്കുക
പതിഞ്ഞ പാദമുദ്രകൾ പെരുവിരലിനാൽ
മായ്ക്കുക
പുതിയ പാദമുദ്രകൾ നോക്കി മുന്നേറീടുക
യൗവ്വനം അതിന്നു മാത്രം കളഞ്ഞു പോകാതെ
നോക്കുക.
മരിച്ചവൻ ഞാനെനിക്കെന്നുമെന്നും
നിന്നെ മാത്രം നിനച്ചിടാം.
സ്മൃതിയിലെന്നും നീമാത്രം
കനൽ നിറഞ്ഞ പട്ടടയും
കരൾ വിരിഞ്ഞ പൂവാകും
കിനാവു കണ്ടുനീ നിൽക്കുകിൽ
നീലാവായി ഞാൻ പെയ്തിടും
പ്രണയം പടുക്കുവാനായി ഞാൻ
അടുക്കി വെച്ച വാക്കുകൾ
ഘടമുടയ്ക്കുന്നേരം
നെഞ്ചിൻ കൂടുപൊട്ടുമ്പോൾ
ഉടയാത്ത വാക്കായി
ഉയരുമാ പുകയ്ക്കുള്ളിൽ ഉയർന്നേ
വന്നിടും.
എന്നാൽ;
അടർന്നു പോയ കാലത്തെ കൊരുത്ത -
മാലനീയൂരുക
മുറിഞ്ഞുപോയ പുഞ്ചിരി
വഴിഞ്ഞ, ണിഞ്ഞു നിൽക്കുക
കരിഞ്ഞു പോയ പൂവിനെ
കരുതിക്കൂട്ടിയെറിയുക
നീണ്ട കൈയ്യിലെന്നുമേ വിരിഞ്ഞ പുഷപം
വെയ്ക്കുക
പതിഞ്ഞ പാദമുദ്രകൾ പെരുവിരലിനാൽ
മായ്ക്കുക
പുതിയ പാദമുദ്രകൾ നോക്കി മുന്നേറീടുക
യൗവ്വനം അതിന്നു മാത്രം കളഞ്ഞു പോകാതെ
നോക്കുക.
മരിച്ചവൻ ഞാനെനിക്കെന്നുമെന്നും
നിന്നെ മാത്രം നിനച്ചിടാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ