ഇന്നീ പുലരിതൻ നാരായത്തുമ്പിലേ-
യേകാന്തബിന്ദുവിൽ ധ്യാനിച്ചിരിപ്പു ഞാൻ
അക്ഷരത്തുമ്പെന്റെ നാരായത്തുമ്പത്ത്
തൊട്ടെന്തെ ചിക്കെന്ന് മാറിക്കളിക്കുന്നു
വാതായനം തുറന്നുഷസ്സുമ്മറത്തതാ
കിണ്ടിയും ഉമിക്കരി, ഈർക്കിലും വെക്കുന്നു
ഒരുകാക്ക ഓട്ടക്കണ്ണിട്ടു നോക്കുന്നതാ
കവിതയെ കൊത്തിപറക്കുവാനെന്നോണം
ഇരുട്ടിന്റെ കാട്ടമടിച്ച ചൂൽ വന്നതാ തൊട്ടിയിൽ
ചാണകം തെളിച്ചു നടക്കുന്നു
മഞ്ഞൊന്നു മുഞ്ഞി കുത്തി വീണ തക്കത്തിൽ
കുഞ്ഞു കോഴികൊത്തി കൊക്കാട്ടി നിൽക്കുന്നു
നൊന്തും സ്വയം നുള്ളി നോവിച്ചൊരക്ഷരം
എന്തേ യെൻ തൂലിക തുമ്പത്തണയാതു
വന്ധ്യമേഘംപോലെ എന്തേയെൻ മാനസം
ഏതോ നിശൂന്യത തൊട്ടുകളിക്കുന്നു
തൊടിയിലെ കാക്ക വിളിച്ചധിക്ഷേപിച്ചിതാ
മുന്നിലെ പത്രവും കൊത്തിപറന്നേപോയ്
യേകാന്തബിന്ദുവിൽ ധ്യാനിച്ചിരിപ്പു ഞാൻ
അക്ഷരത്തുമ്പെന്റെ നാരായത്തുമ്പത്ത്
തൊട്ടെന്തെ ചിക്കെന്ന് മാറിക്കളിക്കുന്നു
വാതായനം തുറന്നുഷസ്സുമ്മറത്തതാ
കിണ്ടിയും ഉമിക്കരി, ഈർക്കിലും വെക്കുന്നു
ഒരുകാക്ക ഓട്ടക്കണ്ണിട്ടു നോക്കുന്നതാ
കവിതയെ കൊത്തിപറക്കുവാനെന്നോണം
ഇരുട്ടിന്റെ കാട്ടമടിച്ച ചൂൽ വന്നതാ തൊട്ടിയിൽ
ചാണകം തെളിച്ചു നടക്കുന്നു
മഞ്ഞൊന്നു മുഞ്ഞി കുത്തി വീണ തക്കത്തിൽ
കുഞ്ഞു കോഴികൊത്തി കൊക്കാട്ടി നിൽക്കുന്നു
നൊന്തും സ്വയം നുള്ളി നോവിച്ചൊരക്ഷരം
എന്തേ യെൻ തൂലിക തുമ്പത്തണയാതു
വന്ധ്യമേഘംപോലെ എന്തേയെൻ മാനസം
ഏതോ നിശൂന്യത തൊട്ടുകളിക്കുന്നു
തൊടിയിലെ കാക്ക വിളിച്ചധിക്ഷേപിച്ചിതാ
മുന്നിലെ പത്രവും കൊത്തിപറന്നേപോയ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ