പഴനിലാവിന്റെ ചാരുതയിന്നുമീ
മിഴിയിണകളിൽ മാ |യാതെ വെച്ചു ഞാൻ
പുഴതൻപുളിനത്തിൽ പാലൊളി ചിന്നുമാ
രാവിൽ നിന്നോർമ്മ തുഹിനമായ് തൂകവേ
പഴയ വൃന്ദാവനത്തിലെ രാധയെ
കായാവിനെപ്പോലെ കാത്തു നിൽക്കുന്നു
ഞാൻ
ഋതുക്കൾപോലും ഋണഭാരത്താലെന്ന
പോൽ
കാലംതെറ്റി കടന്നുപോകുന്നിതാ
പ്രളയമായ് മഴ ഒരിക്കലെത്തുന്നു
വരൾച്ച തൊട്ടുപിന്നാലെ വന്നെത്തുന്നു
പുഴകൾവറ്റി ,യിന്നുവറ്റി കണ്ണീരും
തരിശു മണ്ണായി നെഞ്ചകപാടവും
നഞ്ചുതിന്നപോൽ നെഞ്ചിലെങ്ങുമേ
എരിപൊരിസഞ്ചാരം പട്ടുപോയ് തല
പാടമെന്നതോ പഴയൊരോർമ്മയായ്
കാടകം പിന്നെ രാമായണ കഥയായ്
വർഷമിന്നു പെയ്യുന്നതോ ഗ്രീഷ്മത്തെ
വസുധ വിധുരയായ് വിലപിക്കും കാഴ്ച
പവിഴമല്ലികളെന്നോ കൊഴിഞ്ഞു പോയ്
പ്രണയരാഗങ്ങളെങ്ങോകളഞ്ഞു പോയ്
ജീവിതം, യേതിടവരമ്പത്തൂടെ
നിരങ്ങി നീങ്ങുന്നുവെന്നറിയുന്നില്ല
എങ്കിലും പഴനിലാവിന്റെ ചാരുത
മിഴിയിണകളിൽ മായാതെ വെച്ചു ഞാൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ