മഴയെത്ര വെയിലെത്ര തോർന്നീടിലും
മാമര,മിലകൾ പൊഴിച്ചീടിലും
ദുരമൂത്തൊരീക്കാല യാനത്തിലും
നീയെത്ര ദൂരത്തിലാണെങ്കിലും
ഓട്ടുവിളക്കിലെ പൊൻപ്രഭപോൽ
നീയെന്റെ,യുള്ളിൽ വിളങ്ങിനിൽക്കും.
മാമര,മിലകൾ പൊഴിച്ചീടിലും
ദുരമൂത്തൊരീക്കാല യാനത്തിലും
നീയെത്ര ദൂരത്തിലാണെങ്കിലും
ഓട്ടുവിളക്കിലെ പൊൻപ്രഭപോൽ
നീയെന്റെ,യുള്ളിൽ വിളങ്ങിനിൽക്കും.
നീവരുമെന്നു മനംപറയും
വരില്ലെന്നൊരുകാറ്റ് കാതിൽമൂളും
ചില്ലയിൽ ചിറകുകുടഞ്ഞ്കാറ്റ്
ഈറൻതെറിപ്പിച്ച് പാഞ്ഞുപോകും
മഴപെയ്തുതോർന്നാലും മരമെന്നപോൽ
എന്നുംനിന്നോർമ്മകൾ പെയ്തുനിൽക്കും
വരില്ലെന്നൊരുകാറ്റ് കാതിൽമൂളും
ചില്ലയിൽ ചിറകുകുടഞ്ഞ്കാറ്റ്
ഈറൻതെറിപ്പിച്ച് പാഞ്ഞുപോകും
മഴപെയ്തുതോർന്നാലും മരമെന്നപോൽ
എന്നുംനിന്നോർമ്മകൾ പെയ്തുനിൽക്കും
ചികയുന്നു ഞാൻനിന്നെ മാത്രതോറും
ചകിതമാ,മാമുഖം ഇന്നുമുള്ളിൽ
ചിരപരിചിതരായി പിന്നെനമ്മൾ
ചിരിയും, കളിയുമായ,ല്ലേ സഖീ
ആശകൾ നീർക്കുമിളകളാണെങ്കിലും
എങ്കിലും നീയുള്ളിലോളമാകും
ചകിതമാ,മാമുഖം ഇന്നുമുള്ളിൽ
ചിരപരിചിതരായി പിന്നെനമ്മൾ
ചിരിയും, കളിയുമായ,ല്ലേ സഖീ
ആശകൾ നീർക്കുമിളകളാണെങ്കിലും
എങ്കിലും നീയുള്ളിലോളമാകും
വാനിലെ വെള്ളിപ്പറവപോലെ
മഴക്കാല മേഘത്തുവാല പോലെ
കോരിച്ചൊരിയും കർക്കടംപോൽ
തപിച്ചു തിളയ്ക്കുന്ന ഗ്രീഷ്മംപോലെ
നിന്നോർമ്മയെന്നിലേഹൃത്തടത്തിൽ
സഖി നീ,യെത്രദൂരത്തെങ്കിലും.
മഴക്കാല മേഘത്തുവാല പോലെ
കോരിച്ചൊരിയും കർക്കടംപോൽ
തപിച്ചു തിളയ്ക്കുന്ന ഗ്രീഷ്മംപോലെ
നിന്നോർമ്മയെന്നിലേഹൃത്തടത്തിൽ
സഖി നീ,യെത്രദൂരത്തെങ്കിലും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ