വെളിയിലെ മഴശബ്ദം വാക്കുകളെ വിഴുങ്ങി
അയാൾ ചുടുചായ ഊതിക്കുടിച്ചുകൊണ്ട്
പത്രത്തിലെ അക്ഷരങ്ങളെ പെറുക്കി പെറുക്കി
കൊറിച്ചു
ചുമർഘടികാരം അലസമായി, അശ്രദ്ധമായി
തന്റെ ചിറകുകളിൽ നിന്ന്
സമയദൂരത്തെ അനായാസം കുടഞ്ഞെറിഞ്ഞു
കൊണ്ടിരുന്നു
മണിയടി കൊണ്ട് മദ്ധ്യാഹ്നമെന്ന് പ്രഖ്യാപിച്ചു
നദിയിലുയർന്നജലം തീരങ്ങളെ മായ്ക്കുന്നതു
പോലെ
കുത്തിയൊലിക്കുന്ന ചെങ്കലക്കാർന്ന ജലം
റോഡിനെ മായ്ച്ചു കളഞ്ഞു.
മഴയുദ്ധം കഴിഞ്ഞു
സമാധാന ഉടമ്പടി ഒപ്പുവെച്ചു
കുന്നിൻ ചരുവിൽ സൂര്യൻ സ്വർണ്ണം പൂശിത്തുടങ്ങി
ഒരു കൊക്ക് പതിയെ പറന്നു പോയി
മനസ്സ് നക്ഷത്രമില്ലാത്ത രാത്രിപോലെ ഇരുണ്ടി
രിക്കുന്നു
ഇന്നത്തെ പണിയും പോയി
പലഹാരവുമായി എത്തുന്ന അച്ഛനെ കാത്തിരി - ക്കുന്ന ഒരു കുഞ്ഞു മുഖം മനസ്സിൽ തെളിഞ്ഞു
ബാക്കിയായ തണുത്ത ചായയിൽ വീണു പിടയുന്ന
ഈച്ചയെ നോക്കി അയാൾ ഇരുന്നു.
അയാൾ ചുടുചായ ഊതിക്കുടിച്ചുകൊണ്ട്
പത്രത്തിലെ അക്ഷരങ്ങളെ പെറുക്കി പെറുക്കി
കൊറിച്ചു
ചുമർഘടികാരം അലസമായി, അശ്രദ്ധമായി
തന്റെ ചിറകുകളിൽ നിന്ന്
സമയദൂരത്തെ അനായാസം കുടഞ്ഞെറിഞ്ഞു
കൊണ്ടിരുന്നു
മണിയടി കൊണ്ട് മദ്ധ്യാഹ്നമെന്ന് പ്രഖ്യാപിച്ചു
നദിയിലുയർന്നജലം തീരങ്ങളെ മായ്ക്കുന്നതു
പോലെ
കുത്തിയൊലിക്കുന്ന ചെങ്കലക്കാർന്ന ജലം
റോഡിനെ മായ്ച്ചു കളഞ്ഞു.
മഴയുദ്ധം കഴിഞ്ഞു
സമാധാന ഉടമ്പടി ഒപ്പുവെച്ചു
കുന്നിൻ ചരുവിൽ സൂര്യൻ സ്വർണ്ണം പൂശിത്തുടങ്ങി
ഒരു കൊക്ക് പതിയെ പറന്നു പോയി
മനസ്സ് നക്ഷത്രമില്ലാത്ത രാത്രിപോലെ ഇരുണ്ടി
രിക്കുന്നു
ഇന്നത്തെ പണിയും പോയി
പലഹാരവുമായി എത്തുന്ന അച്ഛനെ കാത്തിരി - ക്കുന്ന ഒരു കുഞ്ഞു മുഖം മനസ്സിൽ തെളിഞ്ഞു
ബാക്കിയായ തണുത്ത ചായയിൽ വീണു പിടയുന്ന
ഈച്ചയെ നോക്കി അയാൾ ഇരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ