അമ്പൊഴിഞ്ഞ ആവനാഴി
അഹിംസയെക്കുറിച്ച് പറയുന്നു
തറഞ്ഞ അമ്പ് തുറിച്ചു നോക്കുന്നു
ചുണ്ടിൽ ഒലീവിലയില്ലാത്തതിനാൽ
പ്രാവ് സമാധാനത്തിൻ്റെ ചിഹ്നമല്ലെന്ന്
വേടൻ
ക്ഷാരം കുടിച്ച് ക്ഷരംവന്ന ക്ഷുരകന്
ക്ഷീരവുമായി വരുന്നു നാഗം
വേടൻ്റെ ദർപ്പത്തെ സർപ്പം ശമിപ്പിക്കും
കവിതയുടെ കാഞ്ഞിരപ്പഴം
എൻ്റെ അന്നം
സ്വന്തമില്ലാത്തവന് എന്തുബന്ധം
ശിശിരം മൂർദ്ധാവിൽ അഗ്നി വർഷിക്കുന്നു
നാരകത്തിൻ്റെ വേരുകളെത്തേടി
ഞാൻ നടക്കുന്നു
നരകത്തിൻ്റെ വാതിൽ തുറക്കുന്നത്
വരണ്ട നദിയിലേക്ക്
കരുണയുടെ കാവിയണിഞ്ഞ സന്ധ്യ
സൂര്യനെ കടലിൽ മുക്കിക്കൊല്ലുന്നു
യേശുവേ നീ മൂന്നാം ദിവസം
ഉയർത്തെഴുന്നേൽക്കുക
ഇനിയൊട്ടും നേരമില്ല
അക്ഷമനായൊരു വ്യാഘ്രം
കാത്തിരിപ്പുണ്ടെന്നെ.
അഹിംസയെക്കുറിച്ച് പറയുന്നു
തറഞ്ഞ അമ്പ് തുറിച്ചു നോക്കുന്നു
ചുണ്ടിൽ ഒലീവിലയില്ലാത്തതിനാൽ
പ്രാവ് സമാധാനത്തിൻ്റെ ചിഹ്നമല്ലെന്ന്
വേടൻ
ക്ഷാരം കുടിച്ച് ക്ഷരംവന്ന ക്ഷുരകന്
ക്ഷീരവുമായി വരുന്നു നാഗം
വേടൻ്റെ ദർപ്പത്തെ സർപ്പം ശമിപ്പിക്കും
കവിതയുടെ കാഞ്ഞിരപ്പഴം
എൻ്റെ അന്നം
സ്വന്തമില്ലാത്തവന് എന്തുബന്ധം
ശിശിരം മൂർദ്ധാവിൽ അഗ്നി വർഷിക്കുന്നു
നാരകത്തിൻ്റെ വേരുകളെത്തേടി
ഞാൻ നടക്കുന്നു
നരകത്തിൻ്റെ വാതിൽ തുറക്കുന്നത്
വരണ്ട നദിയിലേക്ക്
കരുണയുടെ കാവിയണിഞ്ഞ സന്ധ്യ
സൂര്യനെ കടലിൽ മുക്കിക്കൊല്ലുന്നു
യേശുവേ നീ മൂന്നാം ദിവസം
ഉയർത്തെഴുന്നേൽക്കുക
ഇനിയൊട്ടും നേരമില്ല
അക്ഷമനായൊരു വ്യാഘ്രം
കാത്തിരിപ്പുണ്ടെന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ