രാക്കുളിരിൻ്റെ മുള്ളുകൾക്ക്
മൂർപ്പും, കൂർപ്പും കൂടിക്കൂടി വരുന്നു
മൗനിയായ കൊടുമുടിയെപ്പോലെ
ഉയർന്നു നിൽക്കുന്നു ഇരുട്ട്
തഥാഗത ധ്യാനം പോലെ രാത്രി
തീസ്സൂചി പോലെ തുളഞ്ഞു വരുന്നു
ഓർമ്മകൾ
മറക്കാൻ ശ്രമിക്കുന്നവയൊക്കെയും
കനിഞ്ഞും, കിനിഞ്ഞും വന്നു ചേരുന്നു
ജലധിയിൽ അമ്പു പോലെ ആഴത്തിലേക്ക്
ഊളിയിടുന്നു
വേറിട്ടൊരു പ്രപഞ്ചത്തിലേക്കു കൂട്ടിക്കൊ-
ണ്ടു പോകുന്നു
കൊമ്പും, തുമ്പിയുമിളക്കി ഉള്ളത്തെയിള -
ക്കുന്നു
ഉറക്കം തലകീഴായ് തൂങ്ങിയാടുന്നു
തിടം വെയ്ക്കുന്ന ഓർമ്മകൾക്കു മുന്നിൽ
സമയസൂചി കുഴിയാനയാകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ