നാട്ടിൻ പുറത്തെ
നാൽക്കവലയില്ല
നാലാൾ കൂട്ടമില്ല
നാട്ടുവർത്തമാനമില്ല
നാലും കൂടിയ മുക്കിലിരുന്ന്
നാലും കൂട്ടിമുറുക്കാറില്ല
നടവഴിയില്ല
നെടും വരമ്പില്ല
നെടിയ പിലാവിൻ
തണലും ഇല്ല
അയൽപക്കത്തെ വീട്ടിൽ നിന്നും
നീട്ടി വിളിയുടെ കൂറ്റും ഇല്ല
വാഴ്ത്തുകളെങ്ങും
വീഴ്ത്തുകൾ ചുറ്റും
വഴിയുടെ വായ്ത്തലയിൽ
നിൽപ്പൂ ഞാൻ
കരുണാ ശൂന്യ കഴുകക്കണ്ണുകൾ
കനവുകൾ കൊത്തിവലിച്ചീടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ