പ്രതാപം നഷ്ടമായെങ്കിലും
പ്രപിതാവായിത്തന്നെ
ബീഡിയിന്നും ജ്വലിച്ചു നിൽക്കുന്നു
ബീഡി പ്രവർത്തിക്കാത്ത രാഷട്രീയമില്ല
അറിയാത്ത മഹാൻമാരില്ല
കാണാത്ത മഹാമാരിയില്ല
അധികാരത്തിൻ്റെ അകത്തളത്തിലും
ഊടുവഴികളിലും
സ്വാതന്ത്ര്യ സമരങ്ങളിലും
അക്രമങ്ങളിലും ഒരേ സ്ഥാനമായിരുന്നു
ഓരോ എരിഞ്ഞു തീരലുകളും
ജ്വലിച്ചു നിൽക്കലുകളും
മറ്റുള്ളവരുടെ സുഖത്തിനു വേണ്ടിയായിരുന്നു
ആത്മധൈര്യങ്ങൾക്കും
ചിന്തകൾക്കും
ഏകാന്തതയ്ക്കും എന്നും കൂട്ട്
എന്നിട്ടും;
പഴിയുടെ പത്തലുമായി നിങ്ങൾപിറകേ -
നടക്കുന്നു
എന്നെ എരിച്ചു തീർക്കുമ്പോഴും !
ചതിയുടെ ചിതയൊരുക്കുന്നുവെന്ന്
കുത്തിനോവിക്കുന്നു
കുടുംബത്തിൻ്റെ കൊലയാളിയെന്ന്
മുദ്രകുത്തുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ