വള്ളമിറക്കി, മത്സ്യത്തെപ്പോലെ
മനസ്സും വലയിൽ കുരുങ്ങിപ്പിടയുന്നു
തിരികെ വന്നിടുമ്പോൾ തിരകളല്ലാതെ
തീരമാകുന്നൊരി ദ്വീപിനിക്കാണുമോ !
നാൾക്കുനാൾ നാളികേരം കുറയുന്നു
കഞ്ഞികുടിമുട്ടി പട്ടിണിയാകുമോയെന്ന-
തല്ലന്നെയലട്ടും വിചാരങ്ങൾ
ഈ തെങ്ങിൻമണ്ടയിൽ നിന്നിറങ്ങി -
ടുമ്പോൾ
എൻപാദം സ്പർശിക്കാൻ ദ്വീപിനിക്കാ -
ണുമോ !!
തെറ്റുന്നുഹൃത്താളം ചെറ്റെന്ന് ഓർമ്മകൾ
ചെറ്റക്കുടിലിലേക്കൂളിയിട്ടെത്തുന്നു
വിൽപ്പനയ്ക്കായ് വെച്ചു ഇന്നെൻ്റെ -
സംസ്കൃതി
ചോരയൂറ്റാനായ് കാത്തിരിക്കുന്നു ചെന്നായ
സ്വപ്നങ്ങൾ പാകി മുളപ്പിച്ചു ഞങ്ങളീ
സ്നേഹങ്ങൾ കൊയ്തെടുത്തീടുന്നു നിത്യവും
അമ്മക്കടലെത്രക്ഷോഭിച്ചുയെങ്കിലും
മക്കളാം ഞങ്ങളെ കൈവിട്ടില്ലയിന്നോളം
ആയുധം രാകീമിനുക്കുന്നു നിങ്ങൾ
ഇന്ന് സായുധരായിനടക്കുന്നു ചുറ്റും
കൊറ്റിനായ് പോകുന്ന ഞങ്ങളെ
കാളക്കൂറ്റനായ് വന്ന് കൊമ്പിൽ കോർക്കു -
ന്നു നിങ്ങൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ