malayalam blogwriters

http//www.facebook.com/groups/malayalam blog.writers

2021, ജൂൺ 25, വെള്ളിയാഴ്‌ച

പഞ്ഞകാലത്തിലെ കവിത



കട്ടൻകപ്പയും കട്ടൻചായയും കുടിച്ച്
ചൊരുക്കുപിടിച്ചു കിടന്നിട്ടുണ്ട് ചിലരാത്രികൾ
കരഞ്ഞിട്ടില്ലഅന്നൊന്നും കഞ്ഞിക്കായി
കഷ്ടപ്പാടിൻ്റെകാഠിന്യം നല്ലപോലെഅറിഞ്ഞി-
രുന്നു.

കണാരേട്ടൻ്റെകടയിലെ വെളിച്ചെണ്ണതട്ടായിരുന്നു
അമ്മയുടെ പാറിപ്പറന്നമുടി ഇടയ്കൊന്ന് മാടിയൊ -
തുക്കുന്നത്
കണ്ടത്തിൽതോലുതറിക്കാനും, അരികുംമൂലയും
കിളക്കാനും
കറ്റകെട്ടാനും എന്നെയുംകൂട്ടും

ചക്കപോലും കിട്ടാത്തനാളിൽ
മുളകരച്ചുതേച്ചപോലെ കുടലുപുകയുമ്പോൾ
ആരുംകാണാതെ അയൽവീട്ടിലെപശുവിനിട്ട-
ചക്കമടലെടുത്ത്
കരൂള്ചെത്തി ചെമിണിചെറുതായരിഞ്ഞ്
ചാണകവറളി കത്തിച്ച്
വക്ക്പൊട്ടിയചട്ടിയിൽ വേവിച്ചുതരും അമ്മ

വസിനിറയെ പച്ചവെള്ളമെടുത്ത്
ഒരുസ്പൂൺ ഉപ്പിലിട്ടമാങ്ങയിട്ട്
ഉപ്പിട്ടുവലിച്ചുകുടിക്കും വയറുനിറയെ

കോട്ടിയതാളാംചപ്പിലെ കുളുത്തുംവെള്ളത്തി-
ൻ്റേയും
ഉപ്പിലിട്ടമാങ്ങയുടേയും സ്വാദൊന്നുമില്ല
ഇന്നത്തെ ചിക്കൻബിരിയാണിക്കും, ഷവർമ്മയ്ക്കും

ഇപ്പോൾ ആവശ്യത്തിലധികംആഹാരം
കുട്ടികളുടെപിറകേനടന്നു കൊടുക്കുമ്പോൾ
തട്ടിമറിക്കുകയും, വലിച്ചെറിയുകയുംചെയ്യുമ്പോൾ
തികട്ടിവരുന്നു ചൊരുക്കുപിടിച്ചുകിടന്ന
കട്ടൻകപ്പയും, കട്ടൻചായയും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ