ഹൃദയം ഛേദിച്ച്
നീ പ്രണയം ഭേദിച്ചു
പകലിനെ ഭോഗിച്ച
രാത്രി കടന്നു പോയി
പങ്കിടാമെന്നു പറഞ്ഞത്
പകുത്തെടുക്കാനെന്നറി
ഞ്ഞിരുന്നില്ല
പങ്കിലമനസ്സെന്ന് ഓർത്ത -
തേയില്ല
ജഡത്തിൽ നിന്ന്
പുനർജ്ജനിയോ?
പട്ടു പോയ മരം പടർന്നു
പന്തലിക്കയോ?!
പാഷാണം തന്ന ഉഷ്ണമേ
പൂതനയുടെ പകനിൻ്റെ -
യുള്ളിൽ
ശ്ലഥചിന്തയുടെ ശലഭമാണു -
ള്ളിൽ
തീയിലേക്കണയാൻ ആയുന്ന
ഈയാംപാറ്റ
പ്രതീക്ഷയുടെ പ്രളയം കെട്ടടങ്ങി
ശീതത്തിൻ്റെ ശരമുനകൊണ്ട് നീ
ശശത്തിൽ ചോരപ്പുഴയുടെ ഒരു
ചിത്രം വരയുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ