ഇറങ്ങി നടക്കാറുണ്ട് ചിലപ്പോൾ
പുലർവെട്ടം വീഴുമ്മുമ്പേ മാഞ്ചോട്ടി -
ലേക്ക്
കൃഷ്ണമണി മിന്നിച്ച് രാക്കാറ്റ് പറിച്ചിട്ട
മാമ്പഴം തപ്പിയെടുക്കാറുണ്ട്
വള്ളിപൊട്ടിയ ട്രൗസറൊതുക്കി
വരമ്പിൻഞരമ്പിലൂടെ വട്ടുരുട്ടാറുണ്ട്
വഴുക്കും വാക്കിനു മുന്നിൽ
ഗദ്ഗദം പോലെന്തോ തൊണ്ടയിൽ തടഞ്ഞ്
വിശന്നവയറിനെ മുറുക്കി പിടിക്കാറുണ്ട്
കനലുപൂക്കും ഹൃദയവുമായി
കാതങ്ങൾക്കകലയെങ്ങോ
തുഴയില്ലാ ഓടംപോലെ ഒഴുകാറുണ്ട്
ഞാറ്റുകണ്ടത്തിലെ ചേറിൽക്കുളിച്ച്
കുഴഞ്ഞകാലുകൾ വേച്ചു വേച്ചു
പോകുമ്പം
വരമ്പിൻ്റെതുമ്പത്തിരുന്ന് താളിൻചപ്പിലെ
കഞ്ഞി വലിച്ചു കുടിക്കാറുണ്ട്
ഇന്നും ചിലനേരങ്ങളിൽ പതുങ്ങിവന്ന്
ഞണ്ടു പോലെയിറുക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ