പുഴ പാഞ്ഞ പാടുകൾ
വിത്തോടിയ പാടങ്ങൾ
അച്ഛനേയും, അമ്മയേയും
അടക്കം ചെയ്ത മണ്ണ്
കുളത്തിലെ കൽപ്പടവുകൾ
കണ്ണെത്താ ദൂരത്തെ കുന്നുകൾ
പരന്നു കിടക്കുന്ന പുൽമേടുകൾ
കാടു പാടും കാകളികൾ
സമയമില്ലെന്ന ചൊല്ലേയില്ല
നീണ്ടുകിടക്കുന്നു ചരൽപ്പാതപോലെ
ജോലിയില്ലെന്ന മുറവിളിയേയില്ല
പരന്നു കിടക്കുന്നു പാടവും പറമ്പും
തിരഞ്ഞു മടുത്തു
എവിടെ,യാക്കാലം
കണ്ടുകിട്ടാതെ തളർന്നുവീണത്
ഉണർച്ചയിലേക്ക്
പുത്തൻ വിദ്യയാൽ പുതുക്കി -
പ്പണിത ഈ വലിയ ലോകമിതാ
കൊച്ചുമകൻ്റെ കുഞ്ഞുകൈയിൽ
ചുരുണ്ടുകൂടിക്കിടക്കുന്നു
വിരലൊന്നനക്കിയാൽ മതി
പറയൂ ;
ഇനിയെന്തു കാര്യമാണ്
നിങ്ങൾക്കറിയേണ്ടത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ