ഒരുചോദ്യത്തിന് മാത്രമേ അയാൾക്ക്
ഇന്നുവരെ ഉത്തരം കിട്ടാതെയുള്ളു.
' എന്നാണച്ഛാ നമ്മൾ നല്ലൊരു വീട് പണി -
യുന്നത് ' യെന്ന മക്കളുടെ ഒറ്റ ചോദ്യത്തിന്
അപ്പോഴൊക്കെ ഉത്തരം തിരയുന്നത്പോലെ
ചെറ്റക്കുടിലിൻ്റെ ചുറ്റും അയാൾ പരതും
എന്തൊക്കെ ഭാവനകളാണ് കുട്ടികൾ -
മെനഞ്ഞു കൂട്ടുന്നത്
കാർപോർച്ച്,അക്വേറിയം, നടുത്തളം
ലൈബ്രറി, ബാൽക്കണി,ഓരോരുത്തർക്കും -
ഓരോ പ്രധാന മുറികൾ
തർക്കങ്ങൾ, അടിപിടി, കരച്ചിൽ പിഴിച്ചൽ,-
കളി ചിരി
എല്ലാം കണ്ടും കേട്ടും ദു:ഖത്തിൻ്റെ ഭാണ്ഡ -
ക്കെട്ടു പോലെ,
ചോദ്യചിഹ്നം പോലെ കുന്നുമ്പുറത്തെ
സെമിത്തേരിയെ നോക്കി അയാളിരിക്കും
അപ്പോഴൊക്കെ തോന്നും:
'കാലം കാത്തു വെച്ചിട്ടുണ്ട് ഓരോരാൾക്കും
ഓരോ പ്രധാനമുറി
വലുപ്പച്ചെറുപ്പമില്ലാതെ' -
യെന്ന് സെമിത്തേരി പറയുന്നതായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ