കാട്ടുമൂങ്ങകൾ കൂട്ടമായി
മൂളിടുന്നേരം
കാവിലന്തിപ്പാട്ടുവച്ചതുപോലെ
ഓർക്കുന്നു
കൊറ്റികളാ കുളക്കടവിൽ
കാവൽ നിൽക്കുന്നു
പണ്ടുതൻ്റെ പിതാമഹൻ്റെ
ഓർമ്മയ്ക്കെന്നോണം
മുതല പാതി മുങ്ങി നീന്തി
മറഞ്ഞിടുന്നേരം
പീരങ്കിയുമായെത്തിടും പടക്ക
പ്പലോർക്കുന്നു
അരയന്നങ്ങളനുരാഗികൾ
ഒഴുകി നീങ്ങുമ്പോൾ
വടക്കൻപാട്ടിലെ പ്രണയകഥ
മനസ്സിലെത്തുന്നു
മലയാണ്മ വിളിച്ചോതുന്നു
പുള്ളിമാനുകൾ
കാരിരുമ്പിൻ കരുത്താർന്ന
കണ്ടാമൃഗം
കുതിര ടിപ്പുവിൻ്റെ പടയോട്ട
ത്തിലാണ്
സിംഹ രാജൻ രാജ്യഭരണ
ചിന്തയിലാണ്
പുള്ളിപ്പുലി, കടുവ റോന്തു
ചുറ്റുകയാണ്
മയിലു നൃത്തമാടി മഴയെ
സ്നേഹിക്കയാണ്
ആദിപാപ ഓർമപുതു
ക്കാനെന്നതുപോലെ
പാമ്പ് മരക്കൊമ്പിലേറി
കാത്തുനിൽപ്പാണ്
മൃഗശാലയിൽനാം പോയിടുകിൽ
എന്തു രസമാണ്
ലോകകാട് മുഴുവൻചുറ്റിവന്ന
പോലാണ്
മൃഗങ്ങളെപ്പോൽമനുഷ്യർനമ്മൾ
ജാഗ്രതയിലെങ്കിൽ
ലോകമെന്നേ ഭാവനപോൽ
നന്നായിപോയേനെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ