കഷ്ടത്തിൻ്റെ കാലത്തിലാണ്
ഇഷ്ടത്തിൻ്റെ ഇഴപിരിയാനൂലിൽ
കോർക്കപ്പെട്ടത്
പട്ടിണിയുടെ ചാവുമുനമ്പിലേക്ക്
ഞാൻ മുമ്പേ, ഞാൻ മുമ്പേയെന്ന്
നിരങ്ങിയേറിയിട്ടും
നരകത്തിൻ്റെ തീ വാതിൽ കടന്ന്
ജീവിതച്ചുരമൊന്നിച്ചിറങ്ങിയവർ നാം
അനാഥത്വത്തിൻ്റെ കണ്ണീരുപ്പിൽ
നനഞ്ഞിട്ടും
സ്നേഹത്തിൻ്റെ ഇലപ്പച്ച
വാടാതെ സൂക്ഷിച്ചവർ നാം
തീയിനാലല്ലാതെ തീക്ഷണമായ
പൊള്ളലേറ്റ നാളുകളിലും
ജീവിതത്തിൻ്റെ വഴുപ്പൻ വരമ്പിലൂടെ
പ്രണയത്തിൻ്റെ പടവുകൾ കടന്നു -
വന്നവർ നാം
എന്നിട്ടും ;
ഓർക്കാപ്പുറത്ത്
ഓർമ്മകളേയും തുറന്നുവെച്ച്
എന്നെ ഒറ്റയ്ക്കാക്കി നീ
എങ്ങോട്ടാണ്ട് ഇറങ്ങിപ്പോയത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ