അനാഥത്വത്തിൻ്റെ നെരിപ്പോട്
പുകഞ്ഞു കൊണ്ടേയിരിക്കുന്നു
ഊതിപെരുപ്പിക്കുവാനല്ലാതെ
ആറ്റി തണുപ്പിക്കുവാനില്ല ആരും
കത്തുന്ന കവിതയിലേക്ക്
പിരാന്തെന്ന് ശാപജലം ഒഴിക്കാ-
നായിരുന്നു തിരക്ക്
പിടിച്ചു നിന്ന കച്ചിത്തുരുമ്പും
പിച്ചിചീന്താനായിരുന്നു തിടുക്കം
ഏകാന്തയുടെ സായന്തനത്തിൽ
കൂട്ടുവന്ന പ്രണയത്തെ
കുരിപ്പു കിട്ടിയതുപോലെയാണ് കണ്ടത്
സദാചാരക്കണ്ണുകളാണ് വട്ടമിട്ടത്
ഒഴിഞ്ഞു മാറിയിട്ടും
ഓരം ചേർന്നു നടന്നിട്ടും
മുളചീന്തുമ്പോലവൾ പൊട്ടി ചീന്തിയിട്ടും
അവർ .........
എന്നിട്ടും;
ഒരു വാക്കും മിണ്ടാനാവാതെ
ഞാൻ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ