അച്ഛൻ കുടിച്ച ചായക്കോപ്പ -
കൈവിരലിലദൃശ്യമായ
ദർഭ മോതിരമായി നൊമ്പരം
കൊള്ളുന്നു
ശിഥിലമൗനങ്ങളുടെ
അവശിഷ്ടത്തിലാണു ഞാൻ
എവിടെ ശാന്തിതീരം
ഗർഭ പേടകത്തിൽ
ഭ്രൂണമായിരിക്കാൻ മോഹം
ശിരസ്സിലെ അഗ്നിരേഖ കത്തി
മനസ്സിൻ്റെ ശവപ്പറമ്പിൽ
അസ്ഥികൾ പൊട്ടിത്തെറിക്കുന്നു
ഉച്ചവെയിൽ മദാലസ്യത്തോടെ
പെരുവഴിയിലേക്ക് കൈമാടി
വിളിക്കുന്നു
ഏതു യുഗത്തിൻ്റെ
ശിഖരപഥങ്ങളിലൂടെ സഞ്ചരി-
ക്കണം ഞാൻ
ചുറ്റുന്നു തല പതറുന്നു കാലടി
എവിടെയെൻ ശാന്തി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ