നേരം ബിലഹരിരാഗം പാടി.
വടക്കേ പുളിമരക്കൊമ്പിലി -
രുന്ന്
വാക്ക് വരയ്ക്കുന്നു ഒരു കാക്ക
നട്ടുവെച്ച വെട്ടുകല്ലിൽ കയറി
കാൽമുഖം കഴുകുന്നു പൂച്ച
മഞ്ഞിൻ്റെ വെണ്ണീർ മാറ്റി
തീപ്പൂട്ടിയിരിക്കുന്നു കിഴക്കൻ -
കുന്ന്
പൊട്ടിയ റോഡിലേക്ക് കുട്ടി-
കളിറങ്ങി
വർണ്ണം ഒലിച്ചുപോയ കളിമണ്ണു -
പോലുള്ളൊരുവൾ
ചാണകവറളി ഉണക്കാനിടുന്നു
കുടിലിൽ നിന്നൊരു പെണ്ണ്
കണ്ണീരുമായി പുറത്തേക്കു വരുന്നു
ശേഷിച്ച രണ്ടു തുളളി എണ്ണ
അടുപ്പിൻ്റെ നാക്കിലേക്കിറ്റിച്ചൊരമ്മ
പുകഞ്ഞ കണ്ണു തുടയ്ക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ