ചുംബനമേറ്റുള്ള പെണ്ണിനെയെന്നപ്പോൾ
പൂത്തു നിൽക്കുന്നിതാ ചെമ്പകപ്പൂ
മീനം മടിത്തട്ടിൽ ചേർത്തു വളർത്തിയ
കായ്കനി മേടത്തെ കാത്തിരിപ്പൂ
കദളിവാഴ കൈയ്യിൽ ചേർന്നിരുന്നൊരു കാക്ക
വിഷുദിനത്തെ വിളിച്ചുണർത്തിടുന്നു
മഞ്ഞപ്രസാദംപോൽ പുഞ്ചിരി തൂകുന്നു
മുറ്റത്തെ കർണ്ണികാര മണികൾ
തേൻവരിക്കചക്കപ്പഴമിറുക്കാനായി
കിണഞ്ഞു ശ്രമിക്കുന്നു അണ്ണാർക്കണ്ണൻ
മാമ്പൂമണംതൊടിതോറും വിളമ്പുന്നു
കിന്നാരം ചൊല്ലിയാ കുഞ്ഞു തെന്നൽ
വെയിലിൻ്റെ വെള്ളില പൂവുവിരിഞ്ഞിതാ
വെള്ളരിക്കോന്നും ചിരിക്കുന്നിതാ
മത്തൻ മലർന്നു കിടക്കുന്നു മഞ്ഞണി
പാടവരമ്പിന്നരികിലായി
വിത്തും കൈക്കോട്ടുമായ് കർഷകർ
കലപില
ഹ്ലാദ മുതിർത്തു നടന്നു പോകേ
എങ്ങും സമൃദ്ധിതൻ കാഴ്ചകൾ -
കാണാനായ്
മേടം പടിവാതിൽ തുറന്നിടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ