ശരമാരി വന്നാലും പിരിയില്ല -
നാമെന്ന്
അന്നു നീ ചൊന്നതിന്നോർമ്മയുണ്ടോ
ശിശിരം തളിർത്തുള്ള ശിഖരത്തിൽ -
നിന്നുമേ
ഞെട്ടറ്റു വീണൊരു വാക്കായത് !
സ്വപ്നങ്ങൾ പൂക്കേണ്ട മിഴികളിൽ -
തന്നതോ
ഒരുനാളും വറ്റാത്ത ഒരു പുഴ നീ !
വിടപറഞ്ഞീടവെ വാടിയ പൂപ്പോലെ
ആകെ തളർന്നു നീ നിന്നതല്ലേ
ഒരു വാക്കും മിണ്ടുവാനാകാതെ മിഴി -
കളാൽ
വാക്കുകളായിരം ചൊന്നതല്ലേ
പ്രണയവിരലാൽ നീ മീട്ടിയ പാട്ടുകൾ
ഇടനെഞ്ചിലിന്നും കുറുകി നിൽപ്പൂ
ഇരു ഹൃദയങ്ങളും ഒന്നായി ചേർന്നൊരാ
ദിവ്യ നിമിഷത്തെ ഓർത്തിടവേ
കോരിത്തരിക്കുയല്ലല്ലഞാനിന്ന്
ആ നിമിഷത്തെ ശപിച്ചിടുന്നു !
കവിതകളായിരം പേറുമാ കരളതിൽ
കരുണതന്നൊരുതുള്ളിയില്ലയെന്നോ
തുണയായി തണുവായി മാറേണ്ടിരുന്നവൻ
തൂണും തകർത്തു പിരിഞ്ഞുവെന്നോ
കിളിവാതിൽ ചാരാതെ കുറിമാനവും കാത്ത്
എത്ര നാളായി ഞാൻ കാത്തിരിപ്പൂ
മധുനുകരാനായി അരികിലണഞ്ഞുള്ള
വണ്ടായ്മദിച്ചു നീ പോയതാണോ
ആളിപ്പടരുമാപ്രണയാഗ്നി ചതിയുടെ
ചിതയായിരുന്നെ,ന്നിന്നറിയുന്നു ഞാൻ
മഴയായി യെന്നിൽ നീ തോരാതെ പെയ്യുന്നു!
വറ്റാതെ ഒഴുകുന്നു കണ്ണീർപ്പുഴ
2023, ഏപ്രിൽ 27, വ്യാഴാഴ്‌ച
മിഴികളിൽ ഒഴുകുന്ന പുഴ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ