വൃക്ഷങ്ങൾ
വേനൽക്കാലത്തും മഴക്കാല -
ത്തുമെന്നപോലെ
ഹൃദയങ്ങൾ പരസ്പര ധാരണ
യിലെത്തുന്നു
സ്നേഹത്തിനു വേണ്ടി പറന്നു വന്ന
കൂടുപേക്ഷിച്ച പക്ഷിയാണു പ്രണയം
അറിയാത്തൊരു വാക്കു തിരഞ്ഞ്
അനന്തമായ
ആകാശത്തലയുന്ന പക്ഷി
കുളിർ കാറ്റേറ്റ് ലില്ലിപ്പൂവുപോലെ
അതുലയുന്നു
ഹൃദയം കണ്ണുകളിൽ ജ്വലിക്കുന്നു
ചക്രവാള സീമയ്ക്കുമപ്പുറം
സ്നേഹത്തിൻ്റെ ചെറു സ്വർണ്ണ -
ത്തരികളെ
അതു കണ്ടെടുക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ