വാക്കിൻ്റെ ഉദ്യാനത്തിൽ
വേനൽപൂവായ് പൂത്തവനെ
അടങ്ങാത്ത ദു:ഖത്തിൻ്റെ
കവിത കെട്ടി നടന്നവനെ
ക്ഷാരമൂറ്റി കുടിച്ചു നീ
ക്ഷുബ്ധ ഹൃദയമടക്കിയില്ലെ
ബുഭുക്ഷയാൽ തളർന്നിടുമ്പോൾ
ധ്യാനബുദ്ധനായതില്ലെ
കവിത തേടി ഞാൻ വന്നനേരം
തെറി പറഞ്ഞകറ്റിയോനെ
കള്ളുമായി വന്നനേരം
കവിതതൊട്ടുകൂട്ടിയോനെ
വാക പൂക്കും കാലമെത്തിയാൽ
ദുഃഖമെന്നിൽ കനച്ചിടുന്നു
നിൻ്റെ ഓർമ ചോര കിനിയും
ചുവന്ന പൂവായിറ്റിടുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ