വൈകി ഉറങ്ങിയതിന്റെ
ആലസ്യത്തില്‍
റെയില്‍വേ സ്റ്റേഷന്‍ ഉണരുന്നത്തെ ഉള്ളു
തീവണ്ടിയുടെ ചൂളം വിളിയാണ്
ഓര്‍മയില്‍നിന്നുഅവളെ ഉണര്‍ത്തിയത്
ഇള വെയ്ലിന്റെ പൂക്കള്‍ വിത റിയാണ്
സൂര്യന്‍ ഉണര്‍ന്നത്
ജീവിതത്തിനു എന്ത് അര്‍ത്ഥ മാണ്ഉള്ളത്
സ്വന്തവും, ബന്ധവും ,അര്‍ത്ഥ മില്ലാത്ത -
കുറേ പദങ്ങള്‍
തിരക്കിട്ട ജീവിതങ്ങള്‍ ,വെട്ടി പ്പിടിക്കലുകള്‍
കുഞ്ഞുങ്ങള്‍ കൂടു വിട്ടു കൂടു മാറുമ്പോള്‍
ഒറ്റ പ്പെട്ടു പോകുന്ന ജീവിതത്തിനു
കൂട്ടിരിക്കുന്നത് ഏകാന്തത
ഹൃദയത്തിന്റെ മുറിവ് മാത്രം ആരും കാണുന്നില്ല
നെഞ്ചോടു ചേര്‍ന്നവര്‍
മണ്ണോടു ചേര്‍ന്നാല്‍
സ്നേഹത്തിന്റെ പൂക്കള്‍ എന്നവ്യാജേന
കടയില്‍ നിന്നും ഒരു കുല പൂവുമേന്തി
കല്ലറയില്‍ വെച്ച്
രണ്ടിറ്റു കണ്ണീര്‍ പൊഴിച്ച്
കടന്നു പോകുന്നവരെ കാണുമ്പോള്‍
അവളുടെ ഹൃദയത്തിന്റെ
കല്ലറയില്‍ നിന്നും
മുറിവേറ്റ ഒരു പ്രണയ ഗീതം
പെയ്തിറങ്ങുക യായിരുന്നു
2010, മാർച്ച് 19, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂ