നേരമറിയുവാന്‍ ഒരു പക്ഷി
നാഴികമണിതേടിപ്പോയി
നേരറിയുവാന്‍ഒരുപക്ഷി
നേരെയുള്ള കുന്നിന്‍ മുകളിലേക്കും .
നേരത്തെ മറഞ്ഞു പോയ ഒരു -
കഴുകന്‍
ആകാശ പേരാലിന്റെ നിറുകയില്‍
ആശ്രമം കെട്ടി വസിക്കുന്നു .
ആശ്രയ മില്ലാത്തവന്
വിശ്രമിക്കാമെന്നു കൂര്‍ത്തകൊക്ക്
നൊട്ടി നുണയുന്നു.
പണ്ഡിതനെപ്പോലെ
പുണ്ഡ്റമണിഞ്ഞവന്റെ
കാമക്കണ്ണ് കത്തുന്നു .
നരകത്തിനുമേലുംകീഴ് മില്ലെന്നു
നാഴിക മണി ചിലക്കുന്നു
2012, മാർച്ച് 5, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ