ബസ്റ്റോപ്പിലേകനായ് ഞാനങ്ങനെ -
യിരിക്കവേ
പാലക്കാടന്‍ ചൂടേറ്റ്വിയര്ത്തുകുളിക്കവേ
നട്ടുച്ച പ്രായമായുള്ളൊരു കോമള ഗാത്രന്‍
ചുണ്ടില്‍ ചെറുപുഞ്ചിരിപൂവ്വിരിഞ്ഞുള്ളവന്‍
ചൂടിനെ മറയ്ക്കുവാന്‍ ഒരു കൈ
കുട പോലെ, ഉയര്‍ത്തി വന്നെത്തുന്നു
ഞാനിരിന്നീടും ചാരെ
എവിടയാണാവോ കണ്ടതീ മുഖം
പണ്ടെങ്ങാമോ?
ഓര്‍മതന്‍ പുസ്തക താള്‍
തുപ്പല്‍കൂട്ടി മറിച്ചു
തലയില്‍ മിന്നല്‍ പിണര്‍
തിരിച്ചറിവിന്‍ ഗന്ധം
മന്ദമായ്ചോദിപ്പു ഞാന്‍
അവന്റെ നാടും,വീടും
ക്ഷിതിജങ്ങള്‍ നോക്കിഞ്ഞാന്‍
അച്ഛന്റെ പേര് ചൊല്ലവേ
അനിര്‍വച്ചനീയമാമൊരു
സംഭ്രമത്താല്‍ചോദിപ്പൂ:
അച്ഛനെ അറിയുമോ ?-
അങ്ങാരെന്നറിയില്ലല്ലോ?
പിന്നെ ചോദ്യങ്ങളായി -
വിശേഷങ്ങളെല്ലാം ചൊല്ലി
അച്ഛനു സുഖം തന്നെയല്ലയോ-
യെന്നോതവേ
ആ ചെറു മുഖം വാടി
ഖിന്നത യേറീടുന്നു
മരിച്ചു പതിനെട്ടാണ്ടായെന്നു -
മൊഴിയുന്നു .
സജലങ്ങളാകുന്നുമിഴികള്‍ -
കൂമ്പീടുന്നു
കപ്പ വറ്റലും,കട്ടന്‍ കാപ്പിയും -
തികട്ടുന്നു
അന്നത്തെ സഖാക്കളെ
പലരേയുമോര്‍ക്കുന്നു
അവരില്‍ പലരുമിന്നില്ലതില്‍-
ഖേദിക്കുന്നു
2012, മാർച്ച് 9, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ