കണ്ടുനിന്നവര്‍ക്ക്
കൊണ്ട് പോകാനായിരുന്നില്ല
തിടുക്കം.
ആളുകളുടെ തേനീച്ച കൂടായി
പൊതിഞ്ഞു നില്‍ക്കുവാനായിരുന്നു
നിറഞ്ഞു നില്‍ക്കുന്ന കണ്ണുകളിലും
നര്‍മ്മ ബോധം വിരിയുന്നു.
പിരിഞ്ഞു പോകുന്ന കണ്ണുകള്‍
യാത്ര ചോദിക്കുമ്പോള്‍
ഒടിഞ്ഞ കൈ മടിയിലെടുത്തു വെച്ച്
അവള്‍ മൃദുവായി തടവുന്നു
കണ്ണീര്‍ കൊണ്ട് കരള്‍ വേദന
കഴുകി കളയുന്നു
വിങ്ങുന്ന ഹൃദയം വിരല്‍-
തുമ്പിലേക്ക് ഇറങ്ങി വരുന്നു
വേദനയും,ചൊറിച്ചിലും
ചേര്‍ത്ത് ,ചേര്‍ത്ത് പിടിച്ച്
അവളേറ്റു വാങ്ങുന്നു
ആശകളുടെഒരാകാശം
കരളില്‍ കുമിളയിടുന്നു
സ്നേഹത്തിന്റെ മടിത്തട്ടിലേക്ക്
മുഖം പൂഴ്ത്തുന്നു
2012, മാർച്ച് 23, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ