വാഴക്കാമ്പു മെഴു പുരട്ടി
കുത്തരി ക്കഞ്ഞി
ഉപ്പും,മുളകും,ഉപ്പിലിട്ട മാങ്ങയും
കൊങ്ങായി നെല്ലിനു കണ്ടം-
മൂരുന്ന കാലം പോയി
അടിയാരും,ഉടയോരും പോയി
കാലവും,കോലവും മാറി
കണ്ടം കണ്ട കുട്ടികള്‍ ഇന്നില്ല
പരിഷ്ക്കാരം പച്ച വിരിച്ചപ്പോള്‍
"നെല്ലുമരം "കണ്ടിട്ടില്ലെന്ന്
പേരക്കുട്ടി പറയുമ്പോള്‍
നെല്ലിച്ചപ്പ് വീണവാറ്എനക്കും-
തോന്നുന്നില്ല .
കുണ്ടനിടവഴി എന്ന് പറഞ്ഞാല്‍
കുട്ടികളാർത്ത്ചിരിക്കും
ആര് വരി പാതയിലൂടെ
ആടി തിമിര്‍ക്കുന്നവരാണവര്‍
"പത്തായം പെറും
ചക്കികുത്തും"
ഇത്രയും ചിന്തിക്കേണ്ട അവര്‍ക്ക്
കത്തിയും ,മുള്ളുമെടുക്കുക
കൈ തുവര്‍ത്തി കാറിലേറുക
പാടമവര്‍ക്ക്കമ്പ്യൂട്ടറിന്റെ
മോണിട്ടറില്‍
തിളങ്ങുന്ന ചിത്രം മാത്രം
ചരിത്രം വിഡ്ഢി പെട്ടിക്കുള്ളില്‍
വിറങ്ങലിച്ചു നില്‍ക്കുന്നു
2012, മാർച്ച് 23, വെള്ളിയാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ