പുലർകാല മർമ്മരം മന്ത്രങ്ങളാ
കുമ്പോൾ
സ്മൃതി തൻ തുഷാരങ്ങൾ തൂവുന്നു
ഹൃത്തിൽ
കാറ്റിൻ തണുവിരൽ വന്നു തൊടുന്നേരം
നിൻ ചൊടിയെന്ന പോൽ തുടുത്തു
പോകുന്നു ഞാൻ
സ്നേഹ സരിത്തിന്റെ, യക്കരെയിക്കരെ
മോഹച്ചെറുതോണിയായി നിൽക്കുന്നു നാം
മിണ്ടുവാനൊട്ടേറെയുള്ളതിനാലാകാം
മൗനങ്ങളിത്രയും നീണ്ടു പോകുന്നത്
വെള്ളിലമലർപോലെ ചിന്നുന്നസ്വപ്നങ്ങൾ
എത്രകാലം നമ്മൾ പാർത്തു വെച്ചൂസഖേ
സന്ദേഹമൊന്നുമേ വേണ്ടതില്ലൊട്ടുമേ
കാലം കൊരുത്തുള്ള പൂമാലയാണു നാം
നീർച്ചോല പോലെ നീ നീന്തി തുടിക്കുക
കാറ്റിന്നലച്ചാർത്തായ് ചാരത്തു ഞാനുണ്ട്
പ്രണയമേ,യെത്രയകലെ നീയെങ്കിലും, യി ല്ലൊട്ടു ദൂരമെൻ കരളിലാണെപ്പൊഴും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ