കിളിക്കൂട് പോലൊരു
വീടുവേണം
കുട്ടികൾ കളിച്ച് വളരണം
മണ്ണും, വിണ്ണുംകാണണം
പാടത്തിനോരത്തായിരി
ക്കണം
പരന്നമനസ്സായ്തളിർക്കണം
കുരുന്നുസ്നേഹം കിളിർക്കണം
മണ്ണിന്റെ മണമേറ്റ്, രുചിയേറ്റ്
അച്ഛനു, മമ്മയും, മക്കളുംചേർന്ന്
കളിപറഞ്ഞ്, കാര്യംപറഞ്ഞ്
കൊച്ചു കൊച്ച് ആഗ്രഹങ്ങളുടെ
ഒരുസ്വർഗ്ഗം പണിയണം.
പാടമന്വേഷിച്ചു കുറേയലഞ്ഞു കണ്ടെത്തിയില്ലപതിരുപോലും
കാടെല്ലാം കഥയിലെ കാടുകളി
ലേക്ക്കൂട്മാറി
കോൺക്രീറ്റുകാടുകൾ
പലവർണ്ണത്തിൽ പൂത്തുനിന്നു
മണ്ണിനെ കല്ലറകൾക്കുള്ളിൽ
അടക്കം ചെയ്തിരിക്കുന്നു
ആകാശത്തെ പ്രതാപത്തിന്റെ
മേൽക്കൂരകൾ മറച്ചിരിക്കുന്നു
മണ്ണും, വീണ്ണും നഷ്ട്ടമായയെന്നെ
നോക്കി പാടിഞ്ഞാറു നിന്നൊരു
പാടം നോക്കിച്ചിരിക്കുന്നു
അവിടെ കുഞ്ഞുങ്ങൾ സ്വർഗ്ഗം
പണിയുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ