മനസ്സിന്റെ ഞാവൽച്ചോട്ടിൽ
കൈതപ്പൂവിൻഗന്ധമായി
അവൾനിൽക്കുന്നു
നാണംകൂമ്പിയമിഴികൾ
പടർപ്പൻപുല്ലിൽ കളംവരയ്
ക്കുന്നു
വിജനമായവീഥിയിൽ മൗന
മായ്ലോകം
ഞങ്ങളിലേക്കൊതുങ്ങുന്നു
കവിതപോലൊരു തണുത്ത
കാറ്റ്
തൊട്ടുരുമ്മുന്നു
അളകങ്ങൾഫാലത്തെ തൊട്ടു
രുമ്മി
യെന്നെമാടിവിളിക്കുന്നു
അടുക്കാനാഞ്ഞ യെന്നിൽനിന്ന-
വൾ
മുയൽക്കുഞ്ഞിനെപ്പോലെ
തെന്നിതെന്നിപോകുന്നു
നിഴലും, നിലാവും കെട്ടുപിണ
ഞ്ഞയീരാത്രിയിൽ
ഓർമ്മകളുടെ വള്ളിപ്പടർപ്പിൽ
കണ്ണീർതണുവേറ്റ് ഞാൻനിൽ
ക്കുന്നു
ഇന്നുംഓരോരാത്രിയും ആ
ഞാവൽച്ചുവട്ടിൽ
ഞാനൊറ്റയ്ക്ക്നിൽക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ