ഞാൻ കൊമ്പില്ലാത്തവൃക്ഷത്തിൽ
കുടുക്കൂട്ടുന്നവൻ
ചിറകറ്റ വെയിൽപക്ഷി,
വെന്തഇന്നലെകളെ ഓർമ്മകളിൽ
ചികയുന്നവൻ,
തലയിൽതീപാമ്പുമായി നാടുചുറ്റുന്ന
വൻ,
നഷ്ട്ടപ്പെട്ടവളപ്പൊട്ടിന്റെ സ്ഫടികത്തി
ളക്കം,
പ്രഭാതവും, പ്രദോഷവുമില്ലാത്തനട്ടുച്ച
യുടെകാവൽക്കാരൻ,
കാലുവെന്തനായ,
കടിഞ്ഞാണില്ലാത്തകുതിര,
വൈര്യവും, വീരവും, സ്നേഹവുമില്ലാത്ത
അചേതനയുടെ ആൾരൂപം,
ചിലപ്പോൾ വാനരൻ, ചിലപ്പോൾ മദഗജം
എന്നിട്ടും;
ഉറക്കമിറങ്ങിപ്പോയ പാതിരാവിൽ
പാതിവഴികളിൽ,അടുക്കളപ്പുറങ്ങളിൽ
പാതിവ്രത്യങ്ങളുടെ പകർന്നാട്ടംകണ്ടിട്ടും
പകൽമാന്യതയുടെ മൂടുപടംകണ്ടിട്ടും
ഇരുചെവിയറിയാതെ, ഒരുദ്രോഹവും
ചെയ്യാതിരുന്നിട്ടും
നീതിയുടെ കാവൽക്കാർനടിച്ച്
ഭ്രാന്തനെന്നുവിളിച്ച് കല്ലുമായെന്നും ഓടുന്നല്ലോ
നിങ്ങളീ നാറാണത്തുഭ്രാന്തനുപിന്നാലെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ