കണ്ടു ബേപ്പൂർ തുറമുഖം.
താഴെ ജലാകാശവും, മേലെ മേഘാകാശവും -
കണ്ട്
കൊമ്പൻ സ്രാവ് പോലുള്ള തുറന്ന ബോട്ടിൽ അക്കരെയിക്കരെ വാഹനവും ആളുകളും- കയറിയിറങ്ങുന്നു
നീണ്ടു കിടക്കുന്നു പുലിമുട്ട്
ഓടിക്കളിക്കുന്നു മുട്ടനാട്
തിരയുന്നുണ്ടാകും പറമ്പുതോറും
പാത്തുമ്മയിപ്പോൾ ആടിനെ
ബേപ്പൂർ സുൽത്താൻ സുലൈമാനി
ഊതിയൂതി കുടിക്കുന്നുണ്ടാകും
കടൽപ്പാതയിലെ വിളക്കു കാലുകൾ
തുരുമ്പിച്ച് ചീളുകളായടർന്നെങ്കിലും
തരിമ്പും മാറ്റമില്ല കുഞ്ഞു തിരകളുടെ
ചിലങ്കതൻ ചിലമ്പലുകൾക്ക്
ഓടങ്ങളുടെ താളങ്ങളിലുണ്ട്
കടലിൻ്റെ കവിതപ്പെരുക്കത്തിനുണ്ട്
ചരിത്രത്തിൻ്റെ കുളമ്പടിയൊച്ചകൾ
ആദ്യ തീവണ്ടിതൻ കൗതുകം
ഉരുക്കൾ ഉരുവം കൊണ്ടനാടേ ,
കളിചിരിയാൽനിന്നാലിംഗന-
ത്തിലമരും
ചാലിയാർ പുതുപ്പെണ്ണെ !
ടിപ്പുവിന്നോർമ്മകളയവിറക്കും
തിരമാലകളെ, സായന്തനക്കുളിർ കാറ്റേ
പിരിയുന്നു !പൂരം കാണാനിനിയും വരാ -
മെന്നുമാത്രം ചൊല്ലുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ