വർഷമെത്ര കഴിഞ്ഞുവെന്നാകിലും
ഹർഷങ്ങളൊക്കെയൊഴിഞ്ഞുവെന്നാ
കിലും
ഉണ്ടെൻ്റെയുള്ളിലാ നാട്ടുപൊട്ടിച്ചിരി
പണ്ടു ഞാൻ കേട്ട പാണൻ്റെ ഞാണൊലി
കൊയ്ത്തുപാടത്തെ പഴുത്ത കതിർക്കുല
കൊത്തുവാനെത്തും കിളിതൻ വിരുതുകൾ
മട്ടലിൽ തട്ടി വീണുള്ള മുട്ടിലെ മുറിവുണക്കിയ
കമ്മ്യൂണിസ്റ്റ് പച്ചകൾ
കുളങ്ങൾ ,തോടുകൾ, കാരപ്പഴക്കൂട്
മൊട്ടാമ്പുളി, മൂത്തു പഴുത്ത വാളൻപുളി
കണ്ണിമീനിനെ കോർത്തുള്ള ചൂണ്ടയിൽ
കുരുങ്ങി പിടയുന്ന നീർക്കോലിപ്പേടികൾ
കനിമരത്തിൻ്റെ തുഞ്ചത്തിലേറി
കയത്തിലേക്കൂളിയിട്ടുള്ള കളികൾ
പുളിമരക്കൊമ്പിലൂഞ്ഞാലിലാടി
ആകാശത്തിനാഴങ്ങൾ തൊട്ടുളളനിവരൽ
കൂട്ടുകാരാംകുസൃതിക്കുടുക്കകൾ
ചിങ്ങംമഴതീർത്ത കാവ്യശീലുകൾ
കാട്ടിലും കാരമുള്ളിലും തട്ടാതെ
നേർവഴിനുള്ളിത്തന്നുള്ള മുത്തശ്ശി
ചിത്രമെന്നപോലിന്നുമെന്നുള്ളിൻ ചുമരിൽ
തൂങ്ങിയാടുന്നു ഓർമ്മകൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ