കാത്തു വെച്ച കാമനയുടെ
പരിപ്രേക്ഷ്യം പോലെ
വാർദ്ധക്യത്തിൽ ഒരുവ(ൾ)ൻ
എല്ലാമുപേക്ഷിച്ച് കാട്ടിലേക്കു -
പോകുന്നു !
എല്ലാറ്റിനും ശമനമാകുന്ന
ആദിമ കൂരയിലേക്ക്
അവർ അന്തർദാഹത്താൽ -
പിടയുന്ന
പ്രണയ മരുഭൂമികൾ
കാത്തു കാത്തു വെച്ച
പുളിമരക്കാടുകൾ
പരിഭവവും, പരാതിയും
എന്നേക്കുമായി പരണത്ത്
കെട്ടിവച്ചവർ
അവിടെ ഉടയാടകളെല്ലാം
ഉരിഞ്ഞു പോകുന്നു
ആസക്തികൾ മറികടന്ന്
നഗ്നരാകുന്നു
തൃപ്തിയും, എതിർപ്പും
മാഞ്ഞു പോകുന്നു
ആത്മയാനങ്ങളുടെ ആന്തോളന-
ങ്ങളിൽ ആടിക്കളിക്കുന്നു
ഓർമ്മയിൽ കൊത്തിവച്ചവയെ
കണ്ടെടുക്കുവാൻ
കല്ലിടുക്കുകളിലൂടെ, വനാന്തരങ്ങളി-
ലൂടെ
സഞ്ചരിക്കുന്നു
മോഹമരുപ്പച്ചയിലേക്ക്
മേഘ തണു പൂക്കളായ് നിപതിക്കുന്നു
വാർദ്ധക്യത്തിൽ
കൂട്ടില്ലാത്തവ (ൾ ) ന് കൂട്ടിനായ്
സ്വയം ഒരു കൂര ചമയ്ക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ