വെയിൽ പാമ്പിൻകൊത്തേറ്റ്
പിടയുന്നു തെരുവിലൊരുബാലിക
വിശന്നവയറിൽനിന്നും
കരിഞ്ഞസ്വപ്നം മണക്കുന്നു
ദൈവത്തിൻ കൊട്ടാരത്തിൽനിന്ന്
കുഴൽവിളികളുയരുന്നു
സദ്യവട്ടങ്ങൾതൻ സദിരുകൾനടക്കുന്നു
കുരളുകത്തുന്നൊരു തെരുവുകുഞ്ഞിൻ -
കണ്ണുകളിറ്റുവെള്ളം തിരയുന്നു
ഒട്ടിയവയറുമായൊറ്റനാണയത്തിനു
കൈനീട്ടവേ
ആട്ടിയോടിക്കുന്നു പുഴുത്തനായയേ -
യെന്നപോൽ
പൊട്ടിച്ചിരികളുയരുന്നുചുറ്റും
പണക്കൊഴുപ്പിൻചീർത്ത ദേഹങ്ങ -
ളിളകുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ