ഭയം പുതച്ച് ഒരാൾ എങ്ങനെ ഉറങ്ങും
പുറത്ത് നിലാവുണ്ടെങ്കിലും
അകം ഇരുട്ടു മൂടി കിടക്കുമ്പോൾ
ആധി ഊതിവീർപ്പിക്കപ്പെടുമ്പോൾ
നിലാവിലെ മരനിഴലുകൾ
മരണത്തിൻ്റെ പല വഴികൾ കാട്ടുമ്പോൾ
വെയിലും, വേവലാതിയും ഉദരത്തിൽ -
ചുമക്കുമ്പോൾ
കരളിലൊരു കാടിൻ കയം തിടംവച്ചു് -
വളരുമ്പോൾ
മനസ്സിലെ മുളങ്കൂട്ടങ്ങൾക്ക് തീപ്പിടിക്കു-
മ്പോൾ
വകതിരിവില്ലാത്ത വല്ലായ്മകൾ പെരു-
വിരലിലൂടരിച്ചു കയറുമ്പോൾ
തീ തുള്ളികളെ ഗർഭം ധരിച്ച്
കനൽക്കട്ടകളെ പ്രസവിക്കുമ്പോൾ
ഭയം പുതച്ച് ഒരാൾ എങ്ങനേയും ഉറങ്ങും
ഇതിനേക്കാൾ വലുതൊന്നും വരാനില്ലെ -
ന്നറിയുമ്പോൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ