അമ്മൂമ്മയ്ക്കെപ്പോഴും
ആവലാതിയാണ്
തിരഞ്ഞ്,തിരഞ്ഞ് നടന്ന്
തിരക്കിലാണെപ്പോഴും
മുറുക്കി തുപ്പുന്നത്
മുറു മുറുപ്പോടെയാണ്
മറവി തീരെയില്ലെന്ന്
വെറുതേയാണ്
കണ്ണില്‍ കണ്ടതിനെയെല്ലാം
കുറ്റപ്പെടുത്തലാണ്
അട്ടഹസിക്കുന്നതു കേള്‍ക്കാം
അടുപ്പിനോടും,തീയ്യോടും
തവിയൊന്നു കാണാഞ്ഞാല്‍
തലതല്ലി പ്രാകും
വെള്ളം തിളക്കാഞ്ഞാല്‍
എളുപ്പത്തില്‍ തിളചൂടേന്നു
കയ്ക്കുന്ന വര്‍ത്തമാനം പറയും
പഞ്ചസാര പാത്രത്തോട്
ചിരവയോടു പറയുന്നു കേട്ടാല്‍
ചൊറിഞ്ഞ് വരും
കരഞ്ഞുവരുന്നകുഞ്ഞിനരികില്‍
ചിരിച്ചു പാഞ്ഞെത്തും അമ്മൂമ്മ
2011, ഡിസംബർ 25, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ