ഉപാധിയില്ലാത്ത പ്രണയം
അപായത്തിലെന്ന പോലെ,യ
വന്റെ,യവസ്ഥ.
ഉഴുതനിലത്തുവീണവിത്തുപോലെ
യാണ്
അവളോടുള്ള പ്രണയം അവനിൽ
മുളയിട്ടത്
തളിരുകൾ വളരുന്നു, ശിശിരം വസ
ന്തത്തിന് വഴിമാറുന്നു
പുതുനാമ്പുകൾ പൊങ്ങുന്നു
മഞ്ഞു പറ്റിയ മരച്ചില്ലയിലെ വെള്ള
വലപോലെ
മനസ്സിൽ വലവിരിച്ചിരിക്കുന്നു
പൊൻ മീനുകളുടെ ചിതമ്പലുകൾ
പോലെ
പ്രണയ നക്ഷത്രങ്ങൾ തെളിഞ്ഞു
വരുന്നു
രാവിന്റെ, യേതോ യാമത്തിൽ
ചന്ദന നിറമുള്ള ചുമലുകളുടെ
പിന്നിൽ
പ്രകാശംപരത്തുന്നരണ്ടുചിറകു
ക ളിൽ
അവൾ പറന്നിറങ്ങുന്നു
സ്ത്രീഹൃദയത്തിന്റെ മൃദുലത യോടെ
അലിവ് കൊണ്ടുണ്ടായ കണ്ണീരോടെ
തന്റെ കൊഴുത്ത കൈകളാൽ അവ
നെപുണരുന്നു
പരസ്പരം കൈകോർത്ത അവരി
ൽനിന്ന്
കൊച്ചു കുഞ്ഞുങ്ങളുടേതു പോലെ
നെടുവീർപ്പുതിരുന്നു
കണ്ണീർക്കണം പോലെ മഞ്ഞുതിർന്ന
രാവിൽ
വൃക്ഷങ്ങൾ ഭൂമിയിലേക്ക്തലകുനി
ച്ച് നിൽക്കുന്നു.
ഇന്നവൾ അവനെ കണ്ടെന്ന് മാത്രം
വരുത്തിതീർക്കുന്നു
പലതും കേട്ടില്ലെന്ന് നടിക്കുന്നു
ഒന്നും മിണ്ടാതെ പോകുന്നു
ചതുപ്പുനിലത്തിലെ നീരാവിയെന്ന
കണക്കെ
അവനിൽ ദുഃഖം
അവസാനമില്ലാതെ ആണിന്റെ
കണ്ണീരുതിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ