പ്രഭാതത്തിന്റെ മനോഹാരിത
യോടെ
ആകാംക്ഷയോടെ
അവൾ കവാടത്തിൽ കാത്തിരിക്കു
മായിരുന്നു
അനിയന്ത്രിതമായ പ്രേമാവേശമവ
ളുടെ
മിഴികളിൽ തെളിയുമായിരുന്നു
അവളുടെ, യളവറ്റ,യാഹ്ലാദത്തിൽ
അവനും തിമർത്തു പെയ്തു
അവളിന്ന് ക്ഷീണിച്ച മെഴുതിരി
നാമ്പു പോലെ ഉൾവലിയുന്നു
ജലപ്പരപ്പിൽ വൃത്തങ്ങൾ വിടരു
മ്പോലെയുള്ള
അവന്റെ, യുൾപ്പരപ്പിൽ
അറുതിയില്ലാത്ത ശൂന്യത, തളംകെ
ട്ടുന്നു
ചിന്തകളെ ധൂമപടലമാക്കി ചുരു ക്കുന്നു
പുഷ്പ്പനുരകൾ പോലെ ഒഴുകിയി
രുന്നബോധം
പൊള്ളയെന്നറിഞ്ഞ് അളവറ്റ ഭാര
ത്തിൽ തൂങ്ങുന്നു
ഇന്നവർ ഇരുവശത്തും രണ്ട് സ്തൂപ
ങ്ങൾ പോലെ നിശ്ചലമായി
ഉതിർന്നു വീണ പ്രേമാക്ഷരങ്ങളുടെ
അർത്ഥം മറന്ന്
അവൻ ചോരയൊലിക്കുന്ന ഹൃദയ
ത്തിലേക്ക് നോക്കുന്നു
അവൾ കൈ വീശി കാട്ടിലെക്ക് നട
ക്കുന്നുവോ?
അതോകാട് അവളിലേക്ക് വരുന്നു
വോ?!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ