ഒരു തണുത്ത കാറ്റ് നനഞ്ഞ മണ്ണി
ൻറേയും
വിരിയുന്ന പൂക്കളുടേയും മഞ്ഞു
മണവും വഹിച്ച്
ജനലരികിലേക്കെത്തി
സങ്കൽപ്പത്തെ ശാന്തമാക്കാൻ അപ്പോഴും
അവനിൽ ഉറക്കം എത്തിനോക്കി
യിരുന്നില്ല
കണ്ണടച്ചാൽ അവളുടെ മുഖം പ്രത്യ
ക്ഷപ്പെടും
അവളുടെ മഞ്ഞ വസ്ത്രങ്ങൾ തെളി
യും
തന്റെ തോളുകളിൽ അവളുടെ
ചുണ്ടുകൾ
അമരുന്നതായ് തോന്നും
നിലാത്തിരികൾ ഒരു മോഷ്ട്ടാവി
നെപ്പോലെ,യകത്തു കടക്കുന്നു
കുറിഞ്ഞിപൂച്ച പതുക്കെമുറിയി ലേക്ക്
നുഴഞ്ഞു കയറുന്നു
ഓമനേ,യതു നീയായിരുന്നെങ്കിൽ
പ്രണയമെന്നിൽ ഒരു വെള്ളരി
പ്രാവായ്
കുറുകി നടക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ