മൊട്ടാമ്പുളിയുടെ
മണമാണവൾക്ക്
മിണ്ടിയിട്ടില്ല അവളെന്നോട്
അന്നേവരെ
ചട്ടപോയ ബുക്കുകൾ മാറോട്
ചേർത്ത്
മണ്ടിപ്പാഞ്ഞ് നടക്കും
മൊട്ടാമ്പുളി മൊട്ടിട്ട പെറ്റിക്കോട്ട്
മറച്ച
നെഞ്ചിലേക്ക് നോക്കി ഞാൻ
കുളക്കടവിലിരിക്കും
ശ്രീകൃഷ്ണനെന്ന് കളിവാക്ക് പറഞ്ഞ്
കൂട്ടുകാരുമൊത്ത് ചിരിച്ച് കുഴയും
കാലമെത്ര വേഗമാണ് കൊഴിഞ്ഞു
പോയത്
ബാല്യമെത്ര വേഗമാണ് പടംപൊ
ഴിച്ചത്.
ഇന്ന് കുളവും, കുളക്കടവുമില്ല.
ഇന്നും;ഞങ്ങളവിടെയെത്തുമ്പോൾ
അവളിലൊരു നാണമുണരും
എന്നിലൊരു മന്ദഹാസവും
പിന്നെ പരസ്പരം കൈകോർത്ത്
ഒന്നിനൊന്ന് താങ്ങായ് പതുക്കെ
നടക്കും
പ്രണയം പശ്ചിമാകാശത്ത് ഒരു
ശോണരേഖയായിന്നും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ