ഒറ്റയ്ക്കിരുന്നു ഞാൻ
ഓർത്തവ,യൊക്കെയും
നിന്നെക്കുറിച്ചായിരുന്നു.
ഒരു നാളിൽ കാണുമെന്നോ
ർത്തോർത്തിരുന്നു ഞാൻ
കാണാതെ പോകയോ,മൽസഖി.
എന്നന്തരംഗതുടിപ്പിൽ നിറയേയും
നീയെന്ന മന്ത്രണംമാത്രം.
ഓർക്കുവാൻ മാത്രമേ, യോമലേ
നമ്മൾക്ക് കാലംകനിയു, വെന്നാ
യിരിക്കാം
നിയതിതൻ നിയമവുമായിരിക്കാം
കാലപ്പകർച്ചയാൽ പലപലമാ റ്റങ്ങൾ
നമ്മളിരുവർക്കുംവന്നുചേരാം
എങ്കിലു,മോമലേ, യെന്റെകവിത
യായ്
നീ,യെന്റെകൂടെയുണ്ടാകുമെന്നും
മിണ്ടിയില്ലെന്നു നീ പരിഭവിക്കേ
ണ്ടടോ
മിണ്ടാട്ടം മാത്രമോ,യീ പ്രണയം?!
പ്രണയത്തിനർത്ഥമിതെന്തെന്ന്
നിന്നുടെ
ഹൃദയത്തിൽ കൈചേർത്തു നോക്കുപ്രീയേ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ