മുറ്റത്തിനുമേലെ സന്ധ്യ ആറാനിട്ടി-
രിക്കുന്നു ആകാശത്തെ.
സൂര്യനെ ഊതിക്കെടുത്താൻ
ശ്രമിക്കുന്നുപടിഞ്ഞാറ്
ശ്വാസം മുട്ടി മരിച്ച പകലിന്റെ
നീലനിറമാണിപ്പോൾചക്രവാളത്തിന്
കുസൃതിയുടെ കുഞ്ഞുകുഞ്ഞു
പൊട്ടുകൾ
ആകാശത്ത് മിന്നി നിൽക്കുന്നു
പകൽപ്പൊറുതികൾ മതിയാക്കി
പറവകളെല്ലാം തിരിച്ചു പറന്നു
എഴുതാൻ ബാക്കി വെച്ച ഒരു താളു
പോലെ
കിഴക്കൊരു വെളുപ്പ് പൊങ്ങുന്നുണ്ട്
വാശി പിടിച്ചു കരഞ്ഞ ഒരു കുഞ്ഞിനെ
കഥയുടെ ചെറു ഭാഗംകൊണ്ട്
പുതപ്പിച്ചു റക്കുന്നു ഒരമ്മ
കിസ്സകൾ പറഞ്ഞു കൊണ്ടിരുന്ന
കിളികൾ ശബ്ദമടക്കി.
കൊക്കൊരുമി ,തൂവൽ മിനുക്കി
പ്രണയം പങ്കിടുന്ന സീൽക്കാരം മാത്രം
ശിഖരങ്ങളിൽ നിന്നുമുയർന്നു
നിശ കുളിരിന്റെ കവിതകൾ ഇലകളിൽ
കുനുകുനേ എഴുതി നിറക്കുകയായി
രുന്നു അപ്പോൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ