എങ്കിലും, ഇടയ്ക്കിടേനടക്കാറു
ണ്ടിന്നും ഞാൻ
ആ തിണ്ടിലൂടെ തിണ്ട്ചേരും
മുത്തശ്ശി മാവിൻ ചാരെ
കാൽപ്പനികനാകാറുണ്ട്
കാലകയ്പ്പിലെങ്കിലും
നിറനിലാവും പൂത്തുള്ള
മാവും ഞാൻ കാണാറുണ്ട്
രാധതൻ കലഹവും, കരഞ്ഞു
വിളികളും
ഉണ്ണിമാങ്ങച്ചുനയായ്
ഉള്ളിലതിന്നുമുണ്ട്
പൊൻമകൾ പാറുമ്പോലെ
പാറിയ ബാല്യകാലം
പുളിമാങ്ങതൻ ഉപ്പും, പുളിയും,
എരിവുമായ്
മോഹങ്ങൾ ഉറവയായ്
ഉണർന്ന യുവത്വവും
കഞ്ഞിക്കു വകയില്ലാ ദിനത്തിൽ
മധുരവും വിളമ്പി കാത്തിരിക്കും
മുത്തശ്ശിയാമെൻ മാവ്
ഇന്ന് ആ വീടുമാറി നാട്ടകം
ആകെ മാറി
മുത്തശ്ശിമാവു പണ്ടേ തെക്കേ
തൊടിയിൽ സതിയായി
എങ്കിലും, എങ്ങനെ നിന്നും
പോകാതിരിക്കു ഞാൻ
താങ്ങും, തണലുമായ് ,
തണുപ്പിൻ തലോടലായ്
കത്തും വയറിലേക്കന്നം പകർ
ന്നുള്ള
മുത്തശ്ശിയിരുന്നുള്ള ആ മണ്ണി
ലേക്കൊന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ